ശരീരത്തിൽ 60 ശതമാനം ഭാഗം മറുകിനാലും രോമങ്ങളാലും മൂടിയ നിലയില്‍ ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. വിഷയം വാർത്തകളിലാകെ ഇടം പിടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.
കുഞ്ഞിന്‍റെ മുതുക് ഭാഗത്താണ് വലിയ മറുകുള്ളത്. കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇത് കാണുന്നത്. മറുകിന് മുകളിലായി നിറയെ രോമവുമുണ്ട്.
കുഞ്ഞ് ജനിക്കുന്നത് വരെ ഇത് സംബന്ധിച്ച സൂചനകളൊന്നും ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നില്ല. കാരണം പരിശോധനകളില്‍ ഒരു തരത്തിലുള്ള പ്രശ്നവും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ ആദ്യം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ അതിശയപ്പെടുകയായിരുന്നു.
തന്‍റെ 22 വര്‍ഷത്തെ കരിയറില്‍ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ച ആശുപത്രിയിലെ സൂപ്രണ്ടായ ഡേ. പങ്കജ് മിശ്ര അറിയിക്കുന്നത്. വളരെ അപൂര്‍വമായൊരു അവസ്ഥയാണിതെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.
'ജയന്‍റ് കണ്‍ജെനിറ്റല്‍ മെലനോസൈറ്റിക് നെവസ്' എന്നാണത്രേ ചര്‍മ്മത്തെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര്. സാധാരണഗതിയില്‍ ഇത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ടതല്ല. ചില കേസുകളില്‍ ഇത് പിന്നീട് സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അ്ര്‍ബുദമായി മാറാം. നിലവില്‍ ഈ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. എങ്കിലും കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് മാറ്റിയിട്ടുണ്ട്.
കുഞ്ഞിന്‍റെ അമ്മയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ജനിച്ച കുഞ്ഞിനെ കാണാൻ ആശുപത്രിയില്‍ വൻ തിരക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
No comments:
Post a Comment